തിരയുക

ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ, സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ, സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

തൊഴിലിൻറെ അന്തസ്സ് പുരോഗതിയുടെ ബലിപീഠത്തിൽ കുരുതികഴിക്കപ്പെടരുത്, ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ!

ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ എൽ ഒ – ILO) ഉന്നത വിഭാഗമായ അന്താരാഷ്ട്ര തൊഴിൽ സംഘത്തിൻറെ നൂറ്റിപ്പതിമൂന്നാമത് യോഗത്തെ സ്വിറ്റ്സർലണ്ടിലെ ജനീവാപട്ടണത്തിൽ ജൂൺ 6-ന് വെള്ളിയാഴ്ച സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൗലിക മനുഷ്യാവകാശവും നരുകലത്തിൻറെ നന്മയും ആയ തൊഴിലിൻറെ അന്തസ്സിനെക്കുറിച്ച് നവീകൃത വിചിന്തനം ആവശ്യമാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ.

സ്വിറ്റ്സർലണ്ടിലെ ജനീവാപട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ എൽ ഒ – ILO) ഉന്നത വിഭാഗമായ അന്താരാഷ്ട്ര തൊഴിൽ സംഘത്തിൻറെ  നൂറ്റിപ്പതിമൂന്നാമത് യോഗത്തെ ജൂൺ 6-ന് വെള്ളിയാഴ്ച സംബോധന ചെയ്യുകയായിരുന്നു.

നൂതന വ്യാവസായിക വിപ്ലവും നിർമ്മിതബുദ്ധിയുടെ മേഖലയിലുണ്ടായിട്ടുള്ള പുരോഗതികളും അതോടൊപ്പം വഷളായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയും ജനസംഖ്യാപരമായ മാറ്റങ്ങളും തൊഴിലിൻറെ ഔന്നത്യത്തെകുറിച്ചുള്ള ഒരു പുനർവിചിന്തനം ആവശ്യമാക്കിത്തീർക്കുന്നുവെന്ന് ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ വിശദീകരിച്ചു. മാവാന്തസ്സ്, നീതി, തൊഴിൽ എന്നിവയുടെ സംരക്ഷണത്തിന് നൂതന വെല്ലുവിളികൾ ഉയർത്തുന്നതാണ് നിർമ്മിതബുദ്ധിയുടെ മേഖലയിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന പുരോഗതി എന്ന് അദ്ദേഹം പറഞ്ഞു.

നിർമ്മിതബുദ്ധിയുടെ ദ്രുതഗതിയിലുള്ള വികസനം തൊഴിൽലോകത്തിൻറെ ഭൂപടത്തിൽ അനിഷേധ്യ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കയാണെന്നും ഒരു വശത്ത്, അവയ്ക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിലാളികളെ ഏറ്റവും കഠിനവും മനുഷ്യത്വരഹിതവുമായ ജോലികളിൽ നിന്ന് മോചിപ്പിക്കാനും കഴിയുമെന്ന് ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ വിശദീകരിച്ചു.

എന്നാൽ, മറുവശത്താകട്ടെ, നിർമ്മിത ബുദ്ധി മനുഷ്യ തൊഴിലാളികൾക്ക് പകരമായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത് അനേകരെ ദാരിദ്ര്യത്തിലേക്കു തള്ളിയിടുകയും ചുരുക്കം ചിലർക്ക് അനനുപാതിക നേട്ടം നൽകുകയും ചെയ്യുന്ന അപകടസാധ്യത ഉണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പേകി. അദ്ധ്വാനത്തിൻറെ അന്തസ്സ് പുരോഗതിയുടെ ബലിപീഠത്തിൽ ബലിയർപ്പിക്കപ്പെടരുതെന്ന് ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ പറഞ്ഞു.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജൂൺ 2025, 12:59