യുറോപ്പിലെ കത്തോലിക്കാ മാദ്ധ്യമപ്രവർത്തകരുടെ സമ്മേളനം പ്രാഗിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യൂറോപ്പിലെ കത്തോലിക്കാമെത്രാന്മാരുടെ സമിതികളുടെ ഔദ്യോഗികവക്താക്കളും വാർത്താകാര്യാലയ പ്രവർത്തകരും ചെക് റിപ്പബ്ലിക്കിൻറെ തലസ്ഥാനമായ പ്രാഗിൽ സമ്മേളിച്ചു.
ജൂൺ 3-5 വരെയായിരുന്നു സമ്മേളനം. “ഇന്നത്തെ യൂറോപ്പിൽ പ്രത്യോശ സംവേദനം ചെയ്യുക” എന്നതായിരുന്നു ഈ ത്രിദിനസമ്മേളനത്തിൻറെ പ്രമേയം.
യുദ്ധങ്ങളും സാമൂഹ്യപ്രക്ഷോഭങ്ങളും പ്രഹരമേല്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂഖണ്ഡത്തിൽ പ്രത്യാശയുടെ സന്ദേശമെത്തിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയായിരുന്നു ഈ സമ്മേളനത്തിൻറെ ലക്ഷ്യം.
സുവിശേഷ സംവേദനം സ്വന്തമാക്കിത്തീർക്കേണ്ട ആവശ്യകത യൂറോപ്പിന് എന്നത്തെക്കാളുപരി ഇന്നാവാശ്യമാണെന്ന് ഈ സമ്മേളനത്തിൻെറെ സംഘാടകരുടെ ഒരു സന്ദേശം പറയുന്നു.
ഈ സമ്മേളനത്തെ സംബോധന ചെയ്ത വത്തിക്കാൻ മാദ്ധ്യമവിഭാഗത്തിൻറെ പ്രതിനിധി അലെസ്സാന്ത്രൊ ജിസോത്തി ആശയവിനിമയത്തിൽ അനിവാര്യഘടകമായി ഫ്രാൻസീസ് പാപ്പാ ചൂണ്ടിക്കാട്ടിയിട്ടുള്ളതും ലിയൊ പതിനാലാമൻ പാപ്പാ എടുത്തുകാട്ടുന്നതുമായ ശ്രവണത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: